2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

വീട്



















ഇരുള്‍ കനക്കാന്‍ തുടങ്ങുന്ന ഒരു സന്ധ്യയിലൂടെ വീണ്ടും വീട്ടുമുറ്റത്ത് എത്തുമ്പോള്‍ വീട് നല്ല ഉറക്കത്തിലായിരുന്നു . താക്കോല്‍ ദ്വാരത്തില്‍ നിന്ന് കേട്ട കരകര ശബ്ദത്തില്‍ ഞെട്ടിയുണര്‍ന്നു പതിവ് തേങ്ങലോടെ വീട് എന്നെ സ്വീകരിച്ചു..മാറാലകള്‍ക്ക് മുഖാമുഖം നിന്ന് വീര്‍പ്പു മുട്ടി ഓരോ മുറിയിലും ഞാന്‍ കയറിയിറങ്ങി .ഘടികാരം നിലച്ച ഇരിപ്പുമുറി വര്‍ഷങ്ങള്‍ക്കപ്പുറം നിന്ന് കുശലം ചോദിച്ചു .അമ്മയുടെ കൈവളകള്‍ ചിരിച്ച ,കണ്ണീര്‍മുത്തുകള്‍ പൊഴിഞ്ഞ അടുക്കളയും നിശബ്ദമായ പിന്‍ മുറ്റവും വിതുമ്പലോടെ എനിയ്ക്ക് സ്വാഗതമോതി .


പൊഴിഞ്ഞു വീണ കരിയിലകള്‍ക്ക് മേല്‍ പതിയെ ചവുട്ടി നടക്കുമ്പോള്‍ അച്ഛന്റെ കൈവിരലില്‍ ഒന്ന് കൂടി 
മുറുകെ പിടിയ്ക്കാന്‍ തോന്നി ..ഓര്‍മ്മകളുടെ വളപ്പൊട്ടുകള്‍ അടര്‍ന്നു വീണ വഴികളിലൂടെ നടന്നു ഞാന്‍ എന്നെ തന്നെ തിരയവേ വീട് ചോദിയ്ക്കുന്നു ..തിരഞ്ഞാല്‍ കിട്ടുമോ നിന്നെ ?? ചോദ്യം മനസ്സിലാവാതെ നിന്ന എന്നെ നോക്കി പൊടുന്നനെ വീട് ചിരിയ്ക്കാന്‍ തുടങ്ങി.ഇതാദ്യമായാണ് എന്റെ ഓര്‍മ്മയില്‍ വീട് ചിരിയ്ക്കുന്നത് ....
                                             ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ