2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

കഥ






























മെറിന്‍ ഓടുകയായിരുന്നു .മലഞ്ചെരിവുകളിലൂടെ കല്ലുകളടര്ന്നു വീണ സഞ്ചാരികള്‍ ഓര്‍മ്മ മാത്രമായ വഴികളിലൂടെ .കയറ്റങ്ങളും ഇറക്കങ്ങളും വഴുവഴുത്ത പാറകളും അതിവേഗം മറികടന്നു ദ്രുതഗതിയില്‍ പാദങ്ങള്‍ പെറുക്കി വെച്ച്.ചുറുചുറുക്കുള്ള ഒരു കുട്ടിയെ പോലെ..എത്ര ശ്രമിച്ചിട്ടും അലന് അവളുടെ ഒപ്പമെത്താന്‍ കഴിയുന്നുണ്ടായിരുന്നില്ല.മെറിന്‍ ഒന്ന് നില്ക്കൂ .ഞാന്‍ ഒന്ന് വന്നോട്ടെ.അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് പരമാവധി വേഗതയില്‍ മെറിനെ പിന്തുടര്ന്നു .അസ്തമയ സൂര്യന്‍ കിതച്ചു കിതച്ചു അന്തിതാവളം ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങിയിരുന്നു .തണുത്ത കാറ്റിനൊപ്പം മലനിരകളെ മഞ്ഞു പൊതിയാനും.. മുളംകൂട്ടങ്ങള്‍ തമ്മിലുരസ്സുന്ന നേര്ത്ത ശബ്ദങ്ങള്ക്കൊപ്പം തിരക്കിട്ട് കൂടണയുന്ന പറവകളുടെ ചിലയ്ക്കലുകള്‍.

പൊടുന്നനെ പ്രത്യക്ഷപ്പെട്ടൊരു വളവില്‍ മെറിന്റെ പച്ച നിറമുള്ള ഷാള്‍ ഒഴുകി മറയുന്നത് കണ്ടു വളവിനപ്പുറം ഓടിയെത്തിയ അലന്‍ നിശ്ചലനായി.ചുറ്റുപാടും കണ്ണോടിച്ചു നോക്കി . മെറിനെ കാണാനില്ല അവന്‍ ഉറക്കെ വിളിച്ചു മെറിന്‍ ഹേയ് മെറിന്‍ ?..ഇവളിതെവിടെ പോയി ..മെറിന്‍ എനിയ്ക്ക് പേടിയാവുന്നു നീയെവിടെയാണ്.പൊടുന്നനെ പിന്നില്‍ നിന്നും അടക്കി പിടിച്ചൊരു ചിരി ഉയര്ന്നു .അലന്‍ ഒരു ദീര്‍ഘ ശ്വാസം അയച്ചു കൊണ്ട് തിരിഞ്ഞു നോക്കി .പിന്നില്‍ കുസൃതി നിറഞ്ഞ ചിരിയാല്‍ മിഴി നിറച്ചു മെറിന്‍ .എന്ത് ഭ്രാന്താണിത് ..എന്തിനാണ് നീ ഇങ്ങനെ..? അലന്‍ ദേഷ്യപ്പെട്ടു ..ഇടംകയ്യാല്‍ ഷാള്‍ പിടിച്ചു തോളത്തു കൂടി പുതച്ചു ചുറ്റി വലം കയ്യാല്‍ അലസ്സമായി പാറിപ്പറന്ന മുടി മാടിയൊതുക്കി മെറിന്‍ പിന്നെയും പൊട്ടിച്ചിരിച്ചു.ഒന്ന് നിര്ത്ത്വോ ഈ ചിരി? നീയെന്നെ കളിയാക്കുകയാ???.. ചില്ലുകള്‍ ഉടയും പോലെയുള്ള ഈ ചിരി എന്റെ നെഞ്ചിലാണ് തറയ്ക്കുന്നത്.എന്റെ ചോദ്യത്തിന് നീ ഉത്തരം തന്നിരുന്നില്ല.പറയൂ പോരാമോ അലന്റെ കൂടെ ?? മെറിന്‍ ചിരി നിര്ത്തി അലന്റെ മുഖത്തേയ്ക്കു ഉറ്റു നോക്കി ഒരു നിമിഷം നിന്നു.ഞാന്‍ കളിയാക്കിയതല്ല അലന്‍.ഇവിടെ നിന്നോടൊപ്പം ഈ കുന്നിന്‍ ചെരിവില്‍ എത്തുമ്പോഴാണ് ഞാന്‍ എന്നെ തിരിച്ചറിയുന്നത്‌.ഇവിടെ പൂത്തുലയുന്ന സൂര്യകാന്തികളില്‍ ഞാന്‍ നഷടസ്വപ്നങ്ങളുടെ സൌന്ദര്യം തിരയുന്നു.ആട്ടിടയന്മാരുടെ പാട്ടുകളില്‍ ജീവിതത്തിന്‍റെ നഷ്ടസംഗീതം ശ്രവിയ്ക്കുന്നു മുളംകൂട്ടങ്ങളുടെ കലമ്പലുകളില്‍ ഹൃദയം താരാട്ട് തിരയുന്നു..ചില്ലകള്‍ താഴ്ത്തി ഭൂമിയെ തലോടുന്ന വലിയ മരം കണ്ടോ നീയ്..ഒരു കാലത്ത് വഴിതാരകളില്‍ ഉടനീളം സമൃദ്ധിയുടെ മഞ്ഞപ്പൂക്കള്‍ പൊഴിച്ച് തലയെടുപ്പോടെ നിന്നിരുന്ന ആ മരത്തിനു ഒരുപാട് കഥകള്‍ പറയാനുണ്ടാവും. നഷ്ടപ്രണയങ്ങളുടെ, നോവുറയുന്ന ജീവിതങ്ങളുടെ, വിടവാങ്ങലുകളുടെ, സ്നേഹമോഹങ്ങളുടെ,സ്വപ്നങ്ങളുടെ, വഞ്ചനകളുടെ ഒക്കെ തീക്ഷ്ണ ഗന്ധം നിറഞ്ഞ കഥകള്‍.ഒരു പക്ഷേ എന്റെതുള്‍പ്പെടെ.

ഈ ചോളങ്ങളുടെ ഗ്രാമത്തില്‍ ഞാന്‍ എത്തിപ്പെട്ടിട്ട് വര്ഷ്ങ്ങള്‍ കടന്നു പോയിരിയ്ക്കുന്നു.ഈ കുന്നിന്‍ ചെരുവ് എനിയ്ക്ക് കാട്ടിത്തന്നത് എന്റെ പഴയൊരു സ്നേഹിതനാണ് .സ്നേഹിതന്‍ എന്ന് പറഞ്ഞാല്‍ ..നിന്നെ പോലെയല്ല .ചരിത്രമുറങ്ങുന്ന ഈ ഈ മണ്ണിനെ കുറിച്ച് ഇവിടുത്തെ ജനതയെയും അവരുടെ സ്വപ്നങ്ങളെയും കുറിച്ച് ലേഖനമെഴുതാന്‍ കേരളത്തില്‍ നിന്നുമെത്തിയ ഒരു പത്ര പ്രവര്‍ത്തകന്‍ .അഹമ്മദ് ഇക്ബാല്‍ .മലയാളി സാംസ്കാരികസംഘടനയുടെ ഒരു ചടങ്ങില്‍ വെച്ചാണ് അയാളെ ഞാന്‍ കണ്ടു മുട്ടുന്നത്.ഒരു ചരിത്ര വിദ്യാര്ഥി ആയിരുന്നതിനാല്‍ എന്റെ സഹായം അയാള്ക്കാവശ്യം ഉണ്ടാകുമെന്ന് പറഞ്ഞു പ്രസിഡന്റ്റ് ചന്ദ്രകുമാര്‍ മാഷാണ് എന്നെ അയാള്ക്ക് ‌ പരിചയപ്പെടുത്തിയത് ..അയാള്ക്കും നിന്നെ പോലെ പ്രേമമായിരുന്നു എന്നോട് . അയാള്‍ എല്ലാ ദിവസ്സവും കാലത്തെ വീട്ടു വാതിലില്‍ മുട്ടി വിളിയ്ക്കും.എല്ലാ ദിവസ്സങ്ങളിലും ഞാന്‍ അയാള്ക്ക് ‌ ചായ ഉണ്ടാക്കി നല്കു്കയും ആവശ്യം വേണ്ടുന്ന വിവരങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു .എപ്പോഴും അയാളുടെ മനസ്സില്‍ ബാക്കിയാവുന്ന ഒരു ചോദ്യം കണ്ണുകളില്‍ പ്രതിഫലിയ്ക്കാറുണ്ട് .ചില നേരങ്ങളില്‍ ഒപ്പം നടക്കുമ്പോള്‍ ആസക്തിയോടെ ശരീരത്തിലുരുമ്മാന്‍ ശ്രമിയ്ക്കാറുണ്ട്‌. പക്ഷേ കണ്ണില്‍ തറയ്ക്കുന്ന എന്റെ ജ്വലിയ്ക്കുന്ന നോട്ടത്തിനു മുന്നില്‍ അയാള്‍ ചൂളി ചുരുങ്ങി തന്നിലെയ്ക്കൊതുങ്ങുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു.പറയാനുള്ളത് തൊണ്ടയില്‍ തടഞ്ഞു വെച്ച് അയാള്‍ ഉമിനീരിറക്കും.അതു കാണുമ്പോള്‍ എനിയ്ക്ക് ചിരി വരും .അയാളാണ് ഒരിയ്ക്കല്‍ പറഞ്ഞത് ഈ സ്ഥലത്തെ ക്കുറിച്ച്.ഇവിടെ പഞ്ഞിത്തുണ്ടുകള്‍ പോലെ മേഘങ്ങള്‍ പാറി നടക്കാറുണ്ടെന്നും ആട്ടിടയന്മാരുടെ പാട്ടില്‍ മയങ്ങിയ പ്രകൃതിയുടെ നര്ത്തനവും മുളങ്കാടുകളുടെ സംഗീതവും തൊട്ടറിയാമെന്നും.സത്യമായിരുന്നു .ഇവിടെ വരുമ്പോള്‍ ഹൃദയം ഒരു ലാഘവത്വം കൈക്കൊള്ളാറുണ്ട് പലപ്പോഴും.ലേഘനമെഴുതി തിരികെ പോകുമ്പോള്‍ അഹമ്മദ് നല്ലയൊരു സുഹൃത്തായി കഴിഞ്ഞിരുന്നു .ജീവിതം കൊണ്ട് മുറിവേറ്റ മനസ്സില്‍ ആശ്വാസത്തിന്റെ്സ്പര്‍ശനമാവാന്‍ കഴിഞ്ഞ നല്ല സുഹൃത്ത്.അയാളെ അങ്ങിനെയാക്കാന്‍ കഴിഞ്ഞു എന്നത് എന്റെ കഴിവല്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.. .

മെറിന്‍ ഇതൊന്നും എനിയ്ക്കുള്ള മറുപടിയല്ല .എനിയ്ക്ക് തിരികെ പോകാന്‍ ദിവസ്സങ്ങള്‍ അടുക്കുന്നു.കഴിഞ്ഞാല്‍ ഈ യാത്രയില്‍ തന്നെ നിന്നെയും ഒപ്പം കൂട്ടണം .മറുപടിയാണ് എനിയ്ക്ക് വേണ്ടത് .ഇഷ്ടമാണ് എന്ന് ഞാന്‍ പറഞ്ഞു.അത് വെറും ഒരിഷ്ടമല്ല.ജീവിതകാലം മുഴുവന്‍ കൂടെ കൂട്ടാനുള്ള ഇഷ്ടം.നിന്റെ ഒരേ ഒരു വാക്ക് .അതിനായി എത്രാമത്തെ തവണയാണ് നമ്മളിവിടെ വരുന്നത്.മെറിന്‍ മുഖം ഉയര്ത്തി അലനെ നോക്കി .ആ മിഴികള്‍ നിറഞ്ഞിരുന്നു.അലന്‍ നിനക്ക് എന്നെ കുറിച്ച് എന്തറിയാം.കൂടുതല്‍ അറിയാന്‍ ആഗ്രഹിയ്ക്കുന്നില്ല.ഗൌരവത്തില്‍ തന്നെ മറുപടി നല്കി. പാടില്ല അറിയണം എല്ലാമറിയണം നീ.നീ രാവിലെ ഫ്ലാറ്റില്‍ വരൂ മറുപടി ഞാന്‍ അവിടെ തരാം.നമുക്ക് ഇപ്പോള്‍ തിരികെ പോകാം .മെറിന്‍ തിരികെ നടക്കാന്‍ തുടങ്ങി അവളുടെ വാക്കുകളിലെ ആജ്ഞാശക്തിയെ തോല്പ്പിയ്കാനാവാതെ അലന്‍ ഒപ്പം നടന്നു.കാറിനുള്ളില്‍ കടന്നിരിയ്ക്കുമ്പോള്‍ ചോളപ്പാടങ്ങളെ തഴുകിയെത്തുന്ന കാറ്റിനു തണുപ്പ് പോരെന്നു അലന് തോന്നി .അവന്റെ മനസ്സില്‍ ചിന്തകളുടെ കനലുകള്‍ നീറിപ്പുകയാന്‍ തുടങ്ങിയിരുന്നു.ഇവിടെ ഈ പഞ്ചാബികളുടെ നാട്ടില്‍ വന്നിട്ട് പത്തു മാസം.ട്രെയിനില്‍ നിന്നിറങ്ങി ഫ്ലാറ്റ് ഫോമില്‍ കാല്‍ വെയ്ക്കുമ്പോള്‍ ആദ്യം കണ്ടത് ഈ മുഖമാണ് .ഗോതമ്പ് മണികളുടെ നിറമാര്ന്ന് മുഖവും ചെറിയ ചുണ്ടുകളില്‍ ഒളിപ്പിച്ചു വെച്ച പുഞ്ചിരിയും ഇനിയും കുസൃതി മായാത്ത മിഴികളും. അലന്‍ ജേക്കബ് എന്നെഴുതി ഒരു ചെറിയ പനിനീര്പൂവ് പതിച്ചു വെച്ച പ്ലക്കാര്ഡുമായി .ശബ്ദത്തില്‍ നേര്‍ത്ത കിതപ്പും ആശ്ചര്യവും കലര്‍ത്തി സുന്ദരമായ ശബ്ദത്തില്‍ അവള്‍ പതിയെ ചോദിച്ചു. അലന്‍ സര്‍ അല്ലെ ..മലയാളി നോവലിസ്റ്റ് അലന്‍ ജേക്കബ് .അതെ.. ഞാന്‍ മെറിന്‍.ഞാനാണ് അങ്ങയുടെ ഇന്നത്തെ ആതിഥേയ.ചന്ദ്രകുമാര്‍ സര്‍ ഡല്‍ഹിയില്‍ പോയിരിയ്ക്കയാണ് .ഇന്ന് രാത്രിയിലെ എത്തു .ഇന്ന് എന്റെ വീട്ടില്‍ തങ്ങി നാളെ രാവിലെ അവിടെയ്ക്ക് പോകാം ..

ബാഗുകളില്‍ ഒന്ന് കയ്യില്‍ നിന്നും വാങ്ങി തോളത്തിട്ടു വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന ഒരുവളെ പോലെ അവള്‍ മുന്നേ നടന്നു.ചെറിയൊരു വീര്പ്പു മുട്ടലോടെ ഞാനും .യാത്രയിലുട നീളം അവള്‍ സംസാരിച്ചു കൊണ്ടേയിരുന്നു .മനസ്സ് വിലക്കിയിട്ടും നോട്ടം ഇടയ്ക്കിടെ അവളുടെ മുഖത്തു തങ്ങി നിന്നിരുന്നു .വാചാലമായ സംഭാഷണങ്ങളില്‍ അവളെന്റെ ആരൊക്കെയോ ആയിരുന്നത് പോലെ തോന്നിപ്പിച്ചു .ഞാനറിയാതെ അവള്ക്കുള്ള മറുപടികള്‍ ഹൃദയത്തിന്റെ‍ ആഴങ്ങളില്‍ നിന്ന് ഉത്ഭവിയ്ക്കുകയായിരുന്നു എന്ന് തോന്നി .ഒരു വേള മനസ്സ് എന്നോടൊന്നു ചോദിയ്ക്ക പോലുമുണ്ടായീ അലന്‍ ഈ പെണ്കുട്ടിയെ നീ മുന്നേ അറിയുമായിരുന്നുവോ എന്ന് ..അവളുടെ ഫ്ലാറ്റില്‍ അവള്‍ തനിച്ചായിരുന്നു.അവളെനിയ്ക്കു
ചോറും പരിപ്പുകറിയും അച്ചാറും വിളമ്പി .കുട്ടി ഇവിടെ തനിച്ചാണോ എന്ന ചോദ്യത്തിന് ഒരു ചെറിയ പുഞ്ചിരി മാത്രം സമ്മാനിച്ചു അവള്‍ എന്റെ യാത്രാ വിശേഷങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചു.എനിയ്ക്ക് അത്ഭുതം തോന്നി കേവലം ഇരുപത്തിരണ്ടോ ഇരുപത്തിനാലോ വയസ്സ് മതിയ്ക്കുന്ന അതി സുന്ദരിയായൊരു പെണ്കുട്ടി ഒരു പരിചയവും ഇല്ലാത്ത ചെറുപ്പക്കാരനായൊരു പുരുഷനെ സ്വന്തം വീട്ടില്‍ കയറ്റി സല്ക്കരിയ്ക്കുന്നു .രാത്രി കഴിയാന്‍ അനുവദിയ്ക്കുന്നു ..മനസ്സിലെ ചോദ്യം വായിച്ചെടുത്തത് പോലെ അവള്‍ പെട്ടെന്ന് പറഞ്ഞു .ചന്ദ്രകുമാര്‍ സര്‍ എനിയ്ക്ക് അച്ഛനെ പോലെയാണ് .ദോഷമുണ്ടാകും എന്ന് തോന്നുന്നതോന്നും അദ്ദേഹം എന്നെ എല്പ്പിയ്ക്കില്ല .ഞാന്‍ തൃപ്തനായി .ചന്ദ്രേട്ടന്‍ അങ്ങിനെയാണ് .നാട്ടിലും എല്ലാവര്ക്കും സമ്മതനായ മനുഷ്യനാണ്. പരോപകാരി .പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എന്ന ആശയം പറഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍ ഹൃദയ പൂര്വ്മാണ് ക്ഷണിച്ചത് .അല്ലെങ്കിലും ചന്ദ്രേട്ടനോടൊത്തുള്ള കുറച്ചു ദിവസ്സങ്ങള്‍ മനസ്സ് ആശിച്ചിരുന്നു .അകാരണമായി ഒരു വിവാഹ മോചനം അടിച്ചേല്പ്പിച്ചു നിത പടിയിറങ്ങുമ്പോള്‍ ഓര്ത്തതാണ് ഒരു മാറ്റം മനസ്സിനു അത്യാവശ്യം.അതിവിടെയാവട്ടെ ചന്ദ്രേട്ടനൊപ്പം

പുഴയിലേയ്ക്ക് തുറക്കുന്ന ജാലകങ്ങളുള്ള ഒരു മുറിയായിരുന്നു മെറിന്‍ എനിയ്ക്ക് രാത്രി കഴിയാന്‍ സമ്മാനിച്ചത്‌ .അവിടെ കൌതുകം നിറഞ്ഞ ഒരു കുട്ടിയെ പോലെ അവള്‍ എന്റെ എഴുത്തുകളെ കുറിച്ചുള്ള നിരവധി സംശയങ്ങള്‍ പങ്കു വെച്ചു രാത്രി പുലരുവോളം.സന്തോഷപൂര്വ്വം മറുപടി നല്കുമ്പോള്‍ അത്ഭുതം തോന്നി ഇവള്‍ ഒരുപാടു വായിചിരിയ്ക്കുന്നു എന്‍റെ പുസ്തകങ്ങളെ.രാവിലെ ചന്ദ്രേട്ടന്‍ വന്നു കൂട്ടികൊണ്ട് പോകുമ്പോള്‍ താഴെ വരെ അവള്‍ അനുഗമിച്ചു.നന്മ നിറഞ്ഞ ഒരു പുഞ്ചിരിയാല്‍ മനസ്സിന്റെ നിഷ്കളങ്കത മുഖത്തു കാട്ടി യാത്രയാക്കിയ അവളെ നോക്കി വീണ്ടും കാണാം എന്ന് പറയുമ്പോള്‍ മനസ്സൊന്നു പിടഞ്ഞ പോലെ.പക്ഷെ അത് താല്ക്കാലികമായിരുന്നു.ചന്ദ്രേട്ടന്റെ വീട്ടിലെ നിത്യ സന്ദര്‍ശകയായിരുന്നു അവള്‍ .നിത്യവും തമ്മില്‍ കാണും സംസാരിയ്ക്കും.ജന്മാന്തരങ്ങളായി തമ്മിലറിയും പോലൊരു ഭാവമാണ് അവള്ക്കു്. പക്ഷെ .അവളെ കുറിച്ച് തിരക്കിയാല്‍ ചന്ദ്രേട്ടനും ഒന്നും പറയില്ല .മലയാളിയാണ് അവള്‍ പാവം കുട്ടി വന്ന നാള്‍ മുതല്‍ അറിയാം അത്രമാത്രം.ഇടയ്ക്ക് അവള്‍ എന്നോട് ചോദിയ്ക്കും ഞാന്‍ ബോര്‍ അടിപ്പിയ്ക്കുന്നോ ? ഇല്ലെന്നാവും മറുപടിയെങ്കില്‍ പറയും വരൂ നമുക്ക് വെറുതെ നടക്കാം.രസ്സമാണ് അവളുടെ നിലയ്ക്കാത്ത ഇമ്പമുള്ള സംഭാഷണ ശൈലിയും അതിലെ നിഷ്കളങ്കതയും. എത്ര കേട്ടാലും മടുക്കില്ല .പോകെ പോകെ ഞങ്ങള്‍ പിരിയാത്ത കൂട്ടുകാരായി.കഥയെഴുത്ത് ഏതാണ്ട് മറന്നത് പോലെയായി ഞാന്‍ .നിത നല്കിയ ശൂന്യതയും നൊമ്പരവും മനസ്സില്‍ നിന്ന് മഞ്ഞു പോലെ ഉരുകി മായുകയായിരുന്നു .നിതയ്ക്ക് വേണ്ടി ഞാന്‍ പ്രര്ധിയ്ക്കാന്‍ തുടങ്ങി .പൂര്വ്കാമുകനോത്തുള്ള അവളുടെ ജീവിതം സന്തോഷപ്രദമാകാന്‍ .അല്ലെങ്കിലും അവള്‍ സന്തോഷിയ്ക്കട്ടെ എന്നോര്ത്തായിരുന്നല്ലോ മനസ്സ് മുറിഞ്ഞു ചോര വാര്ന്നിട്ടും ആരെയും ഒന്നും അറിയിയ്ക്കാതെ ആ വിവാഹ മോചനക്കരാറില്‍ ഞാന്‍ ഒപ്പ് ചാര്ത്തിയത്.അമ്മയുടെ പകച്ച മിഴികള്‍ ഇപ്പോഴും കണ്മുന്നിലുണ്ട്..മോനെ ഇനി നീയെങ്ങിനെ .?? ഇനിയെന്ത്..ഇതൊക്കെയാവാം അമ്മയുടെ മനസ്സില്‍.ഒറ്റ മറുപടിയേ ഉള്ളൂ അമ്മയ്ക്ക് നല്കാ്ന്‍ .അമ്മയ്ക്കറിയില്ലേ സ്നേഹിയ്ക്കുന്നവര്ക്ക് എന്നും എല്ലാം വിട്ടു കൊടുത്തിട്ടേ ഉള്ളൂ അലന്‍ എന്ന്.

പതിയെ മെറിന്‍ ഉപേക്ഷിയ്ക്കനാവാത്ത ഒരു സ്വപ്നമാവുകയായിരുന്നു മനസ്സില്‍.ചന്ദ്രേട്ടനോട് തന്നെയാണ് ആദ്യം പറഞ്ഞത്.ചന്ദ്രേട്ടന്‍ നിരുല്സാഹപ്പെടുത്തി ഒപ്പം അതുവരെ പറയാത്തൊരു സത്യവും വെളിപ്പെടുത്തി .മെറിന്‍ വിവാഹിതയാണ് എന്ന സത്യം .കോളേജു വിദ്യാഭ്യാസ്സതിനായി ഇവിടെ എത്തിയ മെറിന്‍ പാലക്കാട് സ്വദേശിയായ അധ്യാപകനുമായി പ്രണയത്തിലാവുകയും വിവാഹിതയായി ഇവിടെ താമസ്സമാക്കുകയും ആയിരുന്നു നാടിളക്കിയ പ്രണയം.ബ്രാഹ്മിണ യുവാവും നസ്രാണി പെണ്കു ട്ടിയും.എതിര്പ്പുകളുടെ ഘോഷയാത്രകള്‍.എല്ലാ പ്രതി ബന്ധങ്ങളും തകര്ത്ത് ഒന്നായവര്‍.പക്ഷെ ചന്ദ്രേട്ടന്‍ അവളുടെ ഭര്ത്താവിനെ കണ്ടിട്ടില്ല പോലും.ഇത് വരെ അവള്‍ പറഞ്ഞ കഥകള്ക്കപ്പുറം ചന്ദ്രേട്ടന് കൂടുതല്‍ അറിയുകയും ഇല്ല.അതെന്നില്‍ അവിശ്വാസം ജനിപ്പിച്ചതിനാലാണ് മെറിനോട് നേരിട്ട് ചോദിച്ചത്.ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി .പരിഹാസ്സത്തിന്റെ ചില്ലുകഷണങ്ങള്‍ പോലെ അത് മനസ്സില്‍ തറഞ്ഞപ്പോള്‍ അവളോട്‌ അടുപ്പം കുറയ്ക്കാന്‍ തീരുമാനിച്ചു .അവഗണന അവളെ നോവിച്ചതാവാം .മാപ്പ് പറയുമ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ തനിച്ചാണ് തനിച്ചാവാനാണ് എനിയ്കിഷ്ടം,എന്നും എപ്പോഴും.ഉണ്ടായിരുന്നു സ്നേഹിച്ചു മോഹിച്ചു വീട്ടുകാരെ എതിര്ത്തു സ്വന്തമാക്കിയ ഒരാള്‍ പക്ഷേ..??? കൂടുതല്‍ ഒന്നും ചോദിയ്ക്കരുത് എന്ന് പറഞ്ഞു അവള്‍ പൊട്ടിക്കരഞ്ഞു.ആ കരച്ചില്‍ ചിറകറ്റു പോയൊരു പക്ഷികുഞ്ഞിന്റെ ചിറകടി പോലെ മനസ്സില്‍ മുറിവേല്പ്പിച്ചു.ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വീണ്ടും പൂര്‍വാധികം ശക്തമായി .അവളെ കുറിച്ച് പിന്നീട് ഞാന്‍ ഒന്നും ചോദിച്ചില്ല ആരോടും. അവള്ക്കിപ്പോള്‍ ഭര്ത്താവില്ല എന്ന ഒരു വിശ്വാസം ഞാന്‍ സ്വയം ഉണ്ടാക്കിയെടുത്തു .ഒരു പക്ഷെ മനസ്സില്‍ പ്രണയം വറ്റിയപ്പോള്‍ അയാള്‍ ഉപേക്ഷിച്ചു പോയതാവാം അവളെ..അവളോട്‌ പോലും ചോദിയ്ക്കാതെ അവള്‍ എന്റെതെന്നു ഞാന്‍ മനസ്സില്‍ അവകാശപത്രം എഴുതിയുറപ്പിച്ചു.

മിക്കപ്പോഴും മലഞ്ചെരിവുകള്‍ ഞങ്ങള്ക്ക്സ്വന്തമായി .അപരിചിതത്വമില്ലാതെ ബന്ധങ്ങള്ക്ക് നിര്വ്ച്ചനമില്ലാതെ ഞങ്ങള്‍ സ്നേഹിച്ചു പിണങ്ങി പിന്നെ ഇണങ്ങി മലഞ്ചെരിവുകളില്‍ കുട്ടികളെ പോലെ ഓടി നടന്നു.ഒരു വസന്തകാലം ആഗതമാവുന്നു മനസ്സിലും ഋതുവിലും.എങ്ങും പുഷ്പങ്ങളാണ് വിടര്ന്നു വികസിച്ചു സുഗന്ധം പരത്തുന്ന പുഷ്പങ്ങള്‍ .മിഴികളില്‍ ഉറഞ്ഞു കിടന്നിരുന്ന തീവ്ര വേദനയുടെ ഒരു കണ്ണീര്ത്തുള്ളി വറ്റി മാഞ്ഞിരിയ്ക്കുന്നു.തിരിച്ചു പോകാന്‍ സമയമടുക്കുമ്പോള്‍ അവളുടെ മിഴികളില്‍ വേദനയുടെ മഴമേഘം പെയ്യാന്‍ കൊതിച്ചു വിതുമ്പുന്നത് ഞാന്‍ തിരിച്ചറിഞ്ഞു .ഇതാണ് സമയം മനസ്സ് തുറന്നു സംസാരിയ്ക്കാന്‍ .ഞാന്‍ പറയുകയായിരുന്നു അവളോട്‌ അമ്മ അച്ഛന്‍ അനിയത്തി .നോവുകളുടെ കുട്ടിക്കാലം .അച്ഛന്റെ മരണം .ജീവിതത്തിന്റെ ഏടുകള്‍ ഒന്നൊന്നായി തുറന്നു വെച്ചു.ഒടുവില്‍ നിതയുമോത്തുള്ള വിവാഹം .ആദ്യരാത്രി മുതലുള്ള അവഗണനയും മറ്റൊരാളോട് ഉണ്ടായിരുന്ന സ്നേഹത്തിന്റെ് ഏറ്റു പറച്ചിലും .അമ്മയും അനിയത്തിയും ചേര്ന്ന് എട്ടന് കണ്ടു പിടിച്ച പെണ്ണ് .സംസ്കാരം എല്ലാം സഹിയ്ക്കാനാണ് പ്രേരിപ്പിച്ചത് സ്നേഹിയ്ക്കാനും .ഒടുവില്‍ മനസ്സറിയാത്തകുറ്റങ്ങള്‍ നിരത്തി അവള്‍ കടന്നു പോകുമ്പോള്‍ സന്തോഷത്തോടെ ജീവിയ്ക്കാന്‍ വിട്ടു കൊടുത്തത് വരെ .നിറഞ്ഞ മിഴികളുമായി മെറിന്‍ കേട്ടിരുന്നു .ഏറ്റവും ഒടുവില്‍ ഞാന്‍ പറഞ്ഞു മെറിന്‍ നീയാണ് എന്റെ മനസ്സിനൊരു ആശ്വാസമായത് .നീയാരെന്നോ എന്തെന്നോ എനിയ്ക്കറിയില്ല ചോദിയ്ക്കാന്‍ ആശിയ്ക്കുന്നുമില്ല .പക്ഷെ ഒന്നറിയാം നീയില്ലാതെ എനിയ്ക്ക് പറ്റുന്നില്ലാ എന്ന് ഇനിയൊരിയ്ക്കലും പറ്റില്ല എന്ന് .വരാമോ ഞാന്‍ പോകുമ്പോള്‍ എന്റെയൊപ്പം.. ഇവിടെ നിനക്ക് ആരുമുള്ളതായി എനിയ്ക്ക് തോന്നിയിട്ടില്ല .ഉണ്ട് അലന്‍ എനിയ്ക്കെല്ലാവരും ഉണ്ട് ഇവിടെ തന്നെയാണ് എല്ലാം .ഒക്കെ പറയാം അടുത്ത തവണ. പറഞ്ഞു നിര്ത്തു മ്പോള്‍ അവളുടെ മുഖം ഒരു കരച്ചിലില്‍ വിങ്ങാന്‍ തുടങ്ങിയിരുന്നു .ഇതിപ്പോള്‍ കുറെ തവണയായി വിളിച്ചു വരുത്തി പറ്റിയ്ക്കുന്നത്.ഒന്നും പറയാതെ .

അലന്‍ ഇറങ്ങുന്നില്ലേ .കാര്‍ നിര്ത്തി അവള്‍ ചോദിയ്ക്കുമ്പോള്‍ അലന്‍ ചിന്തകളില്‍ നിന്നും ഉണര്ന്നു അവളുടെ മുഖത്തേയ്ക്കു നോക്കി .സ്നേഹം തിളങ്ങുന്ന മിഴികള്‍ മിഴികളില്‍ ഉറ്റു നോക്കുന്നു .ഇവള്‍ ഒരു ദുരൂഹതയാവുന്നുവോ തനിയ്ക്ക് .എഴുതി വെച്ചിരിയ്ക്കുന്നുണ്ട് മനസ്സിലെ സ്നേഹം മുഖത്തു .പക്ഷെ പിടി തരുന്നില്ല .സമ്മതിയ്ക്കുന്നില്ല.എന്താണിങ്ങനെ??? ഒരു ഭയം മനസ്സില്‍ വേരോടാന്‍ തുടങ്ങിയിരിയ്ക്കുന്നു .നഷ്ട്ടപ്പെടലിനെ കുറിചോര്ത്തുള്ള ഭയം.അലന്‍ കാറില്‍ നിന്നിറങ്ങി മെറിനും.അവളുടെ മുഖത്തേയ്ക്കു നോക്കി അലന്‍ പറഞ്ഞു .മനസ്സില്‍ തോന്നിയത് തുറന്നു പറഞ്ഞു .അതിനപ്പുറം ഒന്നുമില്ല .പക്ഷെ നാളെയ്ക്കപ്പുറം ഒരു മറുപടിയ്ക്കായി കാത്തു നില്ക്കുന്നില്ല.നാളെ രാത്രിയിലത്തെ വണ്ടിയ്ക്കു ഞാന്‍ മടങ്ങുകയാണ് .അവളുടെ വിരല്തുമ്പില്‍ മൃദുവായി ഒന്ന് തൊട്ടു മറുപടിയ്ക്ക് കാക്കാതെ അവന്‍ നടന്നു മറയുന്നത് അവള്‍ നോക്കി നിന്നു.ആര്ത്തലലയ്ക്കുന്ന ഒരു കരച്ചില്‍ നെഞ്ചില്‍ വിങ്ങുന്നത് തടയാനെന്നോണം നെഞ്ചു അമര്‍തതി കതകു തുറന്നു സോഫയിലേയ്ക്കു വീണു മെറിന്‍ പൊട്ടിക്കരഞ്ഞു നിലയ്ക്കാത്തൊരു പെരുമഴ പോലെ.

ചായക്കപ്പ് കയ്യില്‍ കൊടുത്ത് ചുവര്‍ ചാരി നില്ക്കുന്ന മെറിന്റെ നിശബ്ദത അലനെ ശ്വാസം മുട്ടിച്ചു .മെറിന്‍ നീയെന്താണ് മിണ്ടാത്തത് .മറുപടി തരൂ.നീയെന്നെ സ്നേഹിയ്ക്കുന്നുണ്ട് അത് എനിയ്ക്കറിയാം.മറ്റെന്തോ ആണ് നിന്റെ പ്രശ്നം.അലന്‍ വരൂ മെറിന്ആ ദിവസ്സം ആദ്യമായി സംസാരിച്ചു.ഇരുപ്പു മുറിയ്ക്കപ്പുറം മനോഹരമായ കര്ട്ടന്‍ ഇട്ടു മൂടിയിരുന്ന വാതില്‍ മെറിന്‍ തള്ളിത്തുറന്നു .രാമച്ചത്തിന്റെ സുഗന്ധം നിറഞ്ഞ തണുപ്പുള്ള ആ മുറിയില്‍ തുറന്നിട്ട ജാലകത്തിനടുത്തു വീല്‍ ചെയറില്‍ ഒരാള്‍ പുറം തിരിഞ്ഞിരിപ്പുണ്ടായിരുന്നു.ഹൃദയം ഒരു നിമിഷം നിലച്ചു പോയത് പോലെ അലന്‍ നിശ്ചലം നിന്നു .പിന്നെ പതിയെ മുന്പോട്ടു നടന്നു വീല്ചെയറിനു മുന്നിലെത്തി..രണ്ടു കാലുകളും വലതു കയ്യും മുറിച്ചു മാറ്റപ്പെട്ട ഒരു മനുഷ്യന്‍..കഴുത്തു ഒരു വശത്തേയ്ക്ക് ചായ്ച്ചു വിദൂരത്തു മിഴികള്‍ നീട്ടി കിടക്കുന്നു.കണ്മുന്നിലെ നിഴലനക്കമാവാം മിഴികള്‍ തെല്ലുയര്ത്തി ആരെന്നു തിരയിയ്ക്കുന്നത് .അലന്‍ മെറിന്റെ മുഖത്തേയ്ക്കു ചോദ്യ ഭാവം നട്ടു.ഇതാണ് വീട്ടുകാരോട് പട വെട്ടി ഞാന്‍ നേടിയ എന്റെ സ്വത്ത്. എന്റെു മാഷ്‌. സ്നേഹിച്ചു ഒന്നായവര്‍.ജീവിതം എല്ലാ അര്ത്ഥത്തിലും സ്വന്തമായെന്നു അഹങ്കരിച്ചവര്‍.ജീവിച്ചു തുടങ്ങും മുന്നേ വിധി തട്ടിയെടുത്തത് എല്ലാക്കാലത്തെയ്ക്കുമുള്ള സ്വപ്നങ്ങളായിരുന്നു.ഒരു കാര്‍ അപകടം.തിരികെ കിട്ടിയത് ഇങ്ങനെയാണ്സംസാരിയ്ക്കാറില്ല പറയുന്നത് കേള്ക്കുന്നുണ്ടോ എന്നറിയില്ല .ഉപേക്ഷിച്ചു പോകാന്‍ കഴിഞ്ഞില്ല.ആദ്യ കാലങ്ങളില്‍ സുഹൃത്തുക്കള്‍ നിത്യ സന്ദര്ശ്കരായിരുന്നു .ഇപ്പോള്‍ ചന്ദ്രേട്ടനൊഴികെ സന്ദര്ശകര്‍ ഇല്ല.കാരണം മറ്റൊന്നുമല്ല.സഹായങ്ങള്ക്ക് എപ്പോഴും കടപ്പാടുകള്‍ സൂക്ഷിയ്ക്കേണ്ടി വരും.ഈ ശരീരത്തില്‍ എനിയ്ക്കായി മാത്രം തുടിയ്ക്കുന്നൊരു മനസ്സുണ്ട്.അതുള്ളിടത്തോളം എനിയ്ക്ക് ഇവിടെ ഉണ്ടായേ പറ്റൂ.ഇഷ്ടാണ് സ്നേഹാണ് .പക്ഷെ... വാക്കുകള്‍ നഷ്ടപ്പെട്ടു നിറഞ്ഞു തുളുമ്പുന്ന മിഴികള്ക്ക് മുന്നില്‍ കൈകള്‍ കൂപ്പി തിരിഞ്ഞു നടക്കുമ്പോള്‍.മനസ്സ് എന്തിനോ ആശ്വാസം കൊണ്ടു.ചന്ദ്രേട്ടന്റെ നെഞ്ചില്‍ വീണു പൊട്ടിക്കരയുമ്പോള്‍ ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിച്ചു ചന്ദ്രേട്ടന്‍ .അവള്‍ പാവം കുട്ടിയാണ്.നീ ഒക്കെ മറന്നേക്കൂ.

റെയില്‍വേ സ്റ്റേഷനില്‍ രാത്രി വണ്ടിയ്ക്കു യാത്ര അയയ്ക്കാന്‍ ചന്ദ്രേട്ടനൊപ്പം മെറിനും വന്നിരുന്നു .പതിവ് പുഞ്ചിരി ചുണ്ടിലോളിപ്പിച്ചു കുസൃതിയില്‍ അവള്‍ ചോദിച്ചു.അഹമ്മദ് ഇക്ബാല്‍ നല്ല സുഹൃത്തായതെങ്ങിനെയെന്നതിനു ഉത്തരം കിട്ടിയില്ലേ ??? മനസ്സ് വീണ്ടും പിടയുന്നു ഒരു നീറ്റലില്‍.ട്രെയിന്‍ ഒരു ഇരമ്പലോടെ കിതച്ചു കിതച്ചു ട്രാക്കിലെത്തുന്നു .യാത്ര പറയാന്‍ കഴിയുന്നില്ല.ചന്ദ്രേട്ടന്‍ ചോദിയ്ക്കുന്നു ട്രെയിന്‍ ഇപ്പോള്‍ പോകും അലന്‍ നീ കയറുന്നില്ലേ .മെറിന്റെ മുന്നിലെത്തി രണ്ടു പേരോടുമായി അലന്‍ പതിയെ പറഞ്ഞു എനിയ്ക്ക് അഹമ്മദിനെക്കാള്‍ നല്ല സുഹൃത്ത് ആവണം .ഞാന്‍ പോകുന്നില്ല എന്നും ഇവിടെ ഉണ്ടാവണം ഇവള്ക്കൊരു കൂട്ടായി താങ്ങായി.നല്ല സുഹൃത്തായി .എങ്കിലല്ലേ എന്റെ സ്നേഹം പൂര്ണ്ണമാവൂ .ഒരവിശ്വസനീയതയില്‍ മെറിന്റെ മുഖം വിങ്ങിപ്പിടയുന്നത് കണ്ടു നില്ക്കെ ചന്ദ്രേട്ടന്‍ മിഴികള്‍ തുടച്ചു.കടലിരമ്പം പോലൊരു കരച്ചിലില്‍ തോളത്തു മുഖം ചായ്ച്ചു മെറിന്‍ കൈകളില്‍ ഇറുകെ പിടിച്ചു.ഒരാശ്രയം തേടുകയായിരുന്നു അവളെന്ന് മനസ്സിലാക്കിയിരുന്നല്ലോ ഞാന്‍ എപ്പോഴൊക്കെയോ.

ശിശിരവും വര്‍ഷവും വസന്തവും മാറി മാറി കടന്നു വരുമ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.. പച്ച പുതച്ച മലഞ്ചെരിവുകളില്‍ മങ്ങി തുടങ്ങുന്ന സൂര്യനൊപ്പം മഞ്ഞു പൊഴിയുന്ന സായാഹ്നങ്ങളില്‍ ആട്ടിടയന്മാരുടെ പാട്ടിനായി കാതോര്ക്കവേ ഞാന്‍ തിരിച്ചറിയുകയാണ് എന്റെ നിയോഗങ്ങളെ...ഇനിയെനിയ്ക്ക് എഴുതി തുടങ്ങണം പുതിയൊരു കഥ.മലഞ്ചെരുവില്‍ മഞ്ഞപ്പൂക്കളുടെ സമൃദ്ധിയില്‍ വിലസിയിരുന്ന ആ വന്മരത്തിന്റെ ഹൃദയത്തുടിപ്പുകള്‍ കടം വാങ്ങി വീണ്ടും എഴുതണം നിതയെക്കുറിച്ച് എന്നെ കുറിച്ച് അവള്‍ ചവിട്ടിയരച്ചു കടന്നു പോയ എന്റെ സ്വപ്നങ്ങളെ കുറിച്ച്.മെറിനെ കുറിച്ച് അവളുടെ മാഷിനെ കുറിച്ച് ഞങ്ങളെ കുറിച്ച്..അവസാനം ഇല്ലാത്തൊരു കഥ.ആ കഥയുടെ അവസാനം ഞാന്‍ നിങ്ങള്ക്കായി വിട്ടു തരുന്നു കാരണം ഒരു നോവെങ്കിലും ഒഴിവാക്കാതെ ഒരു ഹൃദയമെങ്കിലും കീറിമുറിയ്ക്കാതെ എനിയ്ക്കത് പൂര്ണ്ണ്മാക്കാന്‍ കഴിയില്ല എന്നത് തന്നെ.അത് ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല കാരണം ഇത് കഥയല്ല എന്റെ ജീവിതമാണ് സ്നേഹപൂര്വ്വം അലന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ